India Kerala

കേരളത്തിൽ നിന്നുള്ള സഹമന്ത്രി സുരേഷ് ഗോപിയും ജോർജ് കുര്യനും രാവിലെ ചുമതലയേറ്റെടുത്തു

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രിമാർ ഇന്ന് ചുമതലയേൽക്കും. കേരളത്തിൽ നിന്നുള്ള സഹമന്ത്രി സുരേഷ് ഗോപിയും ജോർജ് കുര്യനും രാവിലെ ചുമതലയേറ്റെടുത്തു.

മൂന്നാം നരേന്ദ്ര മോദി സർക്കാറിലെ ക്യാമ്പിനറ്റ്, സഹമന്ത്രിമാരാണ് ചുമതല ഏറ്റെടുത്തത്.എസ്.ജയങ്കർ, ഭൂപേന്ദ്ര യാദവ്, ജയന്ത് ചൗധരി, എൽ.മുരുകൻ, ജ്യോതിരാദിത്യ സിന്ധ്യ മനോഹർലാൽ ഘട്ടർ, കിരൺ റിജിജു, ചിരാഗ് പാസ്വാൻ, ജോർജ് കുര്യൻ, സുരേഷ് ഗോപി തുങ്ങിയവർ രാവിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു.


ടൂറിസം പെട്രോളിയം വകുപ്പ് സഹമന്ത്രിയായി ഹർദീപ് സിംഗ് പുരിയുടെ ഓഫീസായ ശാസ്ത്രി ഭവനിലെത്തിയാണ് സുരേഷ് ഗോപി ചുമതല ഏറ്റെടുത്തത്. കേരളത്തിൽ ഇതുവരെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ ടൂറിസം രംഗത്ത് പ്രയോജനപ്പെടുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു.


കഴിഞ്ഞ ദിവസം നടന്ന ആദ്യ ക്യാമ്പിനറ്റ് യോഗത്തിന് ശേഷമാണ് മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാക്കിയത്. തന്ത്രപ്രധാന വകുപ്പുകൾ ഇത്തവണയും ബി.ജെ.പി നേതാക്കൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ആഭ്യന്തര വകുപ്പ് അമിത്ഷ, ധനകാര്യം നിർമ്മല സീതാരാമൻ, ഗതാഗതം നിതിൻ ഗഡ്കരി, പ്രതിരോധം രാജ് നാഥ് സിംഗ് എന്നിവർക്കാണ് നൽകിയത്.


കഴിഞ്ഞ സർക്കാറിലും ഇവർക്ക് തന്നെയായിരുന്നു ഈ വകുപ്പുകളുടെ ചുമതല  വികസിത ഭാരതം എന്ന സ്വപ്നം യാഥാർത്യമാക്കാൻ സർക്കാർ പ്രതിഞ്ജാബദ്ധരാണെന്ന് ക്യാമ്പിനറ്റ് യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

You may also like

Kerala Thrissur

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. 2016 ജനുവരി മുതല്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഡിസംബര്‍ 12 മുതല്‍ ജീവനക്കാര്‍ പണിമുടക്കിലേക്കിറങ്ങുന്നത്. വയനാട്ടിലെ കല്‍പ്പറ്റയില്‍ ചേര്‍ന്ന ഗ്രാമീണ
Breaking Kerala

അബിഗേൽ സാറയെ കണ്ടെത്തി. ആരോഗ്യനില തൃപ്തികരം

കൊല്ലം ആശ്രാമം മൈദാനിയിൽ അശ്വതി ബാറിന് സമീപത്ത് നിന്നാണ് അബിഗേൽ സാറയെ കണ്ടെത്തിയത്. എസ്.ഐ ഷബ്‌നമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് ഉടൻ വെള്ളവും ഭക്ഷണവും നൽകി എ.ആർ
error: Content is protected !!