മൊയ്തു പടിയത്ത് സ്മാരക അവാർഡ് സമർപ്പണവും ഇ. എ . അഹമുസ്മാരകചെറുകഥോത്സവവും നടന്നു.
…………………….ഉമ്മ, കുട്ടിക്കുപ്പായം, പാടാൻ കൊതിച്ച പൂങ്കുയിൽ തുടങ്ങി 120 ഓളം സാഹിത്യ സൃഷ്ടികളിലൂടെയും ഇരുപതോളം സിനിമകളിലൂടെയും സാമൂഹ്യ വിമർശനം നിർവഹിച്ച സാഹിത്യകാരനായിരുന്നു മൊയ്തു പടിയത്തെന്നും അദ്ദേഹത്തെ സമൂഹവും സാഹിത്യ ലോകവും മറക്കുന്നത് അപരാധം ആയിരിക്കുമെന്നും സിനിമ .സംവിധായകൻ അമ്പിളി പ്രസ്താവിച്ചു. കാവ്യമണ്ഡലം സംഘടിപ്പിച്ച മൊയ്തു പടിയത്ത് സ്മാരക അവാർഡ് സമർപ്പണവും ഇ. എ.അഹമു സ്മാരക ചെറുകഥോ ൽസവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മലയാള ചെറുകഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൃതിയുടെ രചയിതാവായ ഡോക്ടർ അജിതൻ മേനോത്തിന് അമ്പിളി പുരസ്കാരം സമർപ്പിച്ചു . ബക്കർ മേത്തല അധ്യക്ഷത വഹിച്ചു .പി രാമൻകുട്ടി പ്രശംസ സമർപ്പണം നടത്തി. മുരളീധരൻ ആ നാപുഴ അവാർഡ് തുക സമർപ്പിച്ചു. മൊയ്തുപടിയത്തി ന്റെഉമ്മ നോവൽ പുതിയ പതിപ്പ് എൻ. ടി. ബാലചന്ദ്രൻ ഡോക്ടർ പി .കെ സുലേഖക്ക് നൽകി പ്രകാശനം ചെയ്തു. ചെറുകഥോ ത്സവം സോവനീർ സിദ്ദീഖ് ഷെമീർ യു.ടി. പ്രേംനാഥിനു നൽകി പ്രകാശിപ്പിച്ചു. വീക്ഷണം കരീം തോമസ് കുട്ടി സിദ്ദിഖ് പറവൂർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന ചെറുകഥോത്സവത്തിൽഎൻ .ടി ബാലചന്ദ്രൻ യുകെ സുരേഷ് കുമാർ ,ടി.കെ ഗംഗാധരൻ കാദർ പട്ടേപ്പാടം സുനിൽ പി മതിലകം, ബഷീർ ഞാറക്കാട്ടിൽഎം കരീം, ആമി ഇ.എസ്. ഇ. ജി വസന്തൻ , ബഷീർ, തൃ പ്പേക്കുളം, നൈസി ഡി. കോസ്റ്റ , ആദിത്യൻ കാതിക്കോട്, എം.കെ സുബ്രഹ്മണ്യൻ, പി.എൽ. തോമസ്കുട്ടി, റഫിയ്യ ബക്കർ മേത്തല എന്നിവർ കഥകൾ അവതരിപ്പിച്ചു.
മൊയ്തു പടിയത്ത് സ്മാരക അവാർഡ് സമർപ്പണവും ഇ. എ . അഹമുസ്മാരകചെറുകഥോത്സവവും നടന്നു.
