കൊടുങ്ങല്ലൂർ : കുപ്രസിദ്ധ ഗുണ്ടയായ കൊടുങ്ങല്ലൂർ ശൃംഗപുരം സ്വദേശിയായ പണിക്കശ്ശേരി വീട്ടിൽ ഷാനു, മാടത്ത ഷാനു എന്നിങ്ങനെ അറിയപ്പെടുന്ന ഷനിൽ (46 വയസ്) എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. മേത്തല വില്ലേജ് വയലമ്പം ദേശത്ത് പുളിക്കൽ വീട്ടിൽ ദിബിൻ (43 വയസ്) എന്നയാളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിലാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയതത്.
2025 ജൂലൈ 20-ന് ഉച്ചയ്ക്ക് 12.30 മണിയോടെ ഗൗരീശങ്കർ സിഗ്നൽ ജംഗ്ഷൻ സമീപമുള്ള BELLATRIX എന്ന ബ്യൂട്ടി പാർലറിന് ഉള്ളിലേക്ക് അതിക്രമിച്ച് കയറി ദിബിനെ തടഞ്ഞ് നിർത്തി പണം കൊടുക്കണമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തെ തുടർന്ന് ദിബിൻ കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രതി ഷനിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കവർച്ച, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി 41 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. 2007-ൽ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുകയും ചെയ്തിട്ടുണ്ട്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി. കെ, സബ് ഇൻസ്പെക്ടർ കശ്യപൻ ടി എം, സിവിൽ പോലീസ് ഓഫീസർമാരായ ഗിൽബർട്ട്, അമൽദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
യുവാവിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിൽ കുപ്രസിദ്ധ ഗുണ്ട മാടത്ത ഷാനു റിമാന്റിലേക്ക്
