ഒന്നാം തീയതിയിലും മറ്റു ഡ്രൈഡേ ദിവസങ്ങളിലും രഹസ്യമായി മദ്യം സൂക്ഷിച്ച് വെച്ച് അമിത വിലയ്ക്ക് അനധികൃത മദ്യ വില്പന നടത്തുന്നയാളെ എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. മതിലകം പൂവ്വത്തുംകടവ് തെക്ക് നാളിയാട്ട് വീട്ടിൽ ഷമിദനെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം. ഷാoനാഥും സംഘവും പിടികൂടിയത്. ഇയാളുടെ കൈവശം നിന്നും വില്പനയ്ക്കായി വെച്ചിരുന്ന 103 കുപ്പി മദ്യവും പിടിച്ചെടുത്തു. എക്‌സൈസ് പരിശോധന ഭയന്ന് രഹസ്യമായി വീടിന് പുറകിൽ രഹസ്യ അറ ഉണ്ടാക്കിയാണ് ഇയാൾ മദ്യം സ്റ്റോക്ക് ചെയ്തിരുന്നത്. സമീപത്ത് നിന്നും മുൻപും ഇത്തരം അനധികൃത മദ്യവില്പന കേസുകൾ എക്‌സൈസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എ.വി.മോയിഷ്, പി. ആർ.സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്.മന്മഥൻ, അനീഷ്.ഇ.പോൾ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.രാജേഷ്,എ.എസ്.റിഹാസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഇജി.സുമി എന്നിവരും ഉണ്ടായിരുന്നു.
103 കുപ്പി മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ.
