കൈപ്പമംഗലം : 07-09-2025 തിയതി വൈകീട്ട് 06.30 മണിക്ക് പെരിഞ്ഞനം കോവിലകം സ്വദേശി തറയിൽ വീട്ടിൽ ചന്ദ്രൻ 68 വയസ് എന്നയാളോട് മദ്യം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ കരുവത്തി സ്കൂളിന് മുൻവശം വെച്ച് പ്രതി ചന്ദ്രനെ അസഭ്യം പറഞ്ഞ് തടഞ്ഞ് നിറുത്തി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആ സമയം സ്ഥലത്ത് നഷ്ടപ്പെട്ട ചന്ദ്രന്റെ കണ്ണട നോക്കാൻ ചെന്ന ചന്ദ്രന്റെ കൊച്ചുമകളായ യുവതിയെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിന് കയ്പമംഗലം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിലെ പ്രതിയായ പെരിഞ്ഞനം കോവിലകം സ്വദേശി തോട്ടുങ്ങൽ വീട്ടിൽ സുജിത്ത് 31 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
സുജിത്ത് കയ്പമംഗലം മതിലകം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലും, ഒമ്പത് അടിപിടിക്കേസിലും, മയക്ക് മരുന്ന് കടത്തിയ ഒരു കേസ്സിലും, അശ്രദ്ധമായി വാഹനമോടിച്ചതിൽ ഒരാൾക്ക് ഘുരുതരമായി പരിക്കേൽക്കാൻ ഇടയായ രണ്ട് കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യംചെയ്ത ഒരു കേസിലും, പൊതു സ്ഥലത്ത് പരസ്യമായി മദ്യപിച്ച ഒരു കേസിലും അടക്കം ആകെ പതിനാറ് ക്രമിനൽക്കേസിലെ പ്രതിയാണ്.
കൈപ്പമംഗലം പോലീസ് സ്റ്റേഷൻ എസ്.എച്ച് . ഒ ബിജു.ആർ, എസ് ഐ അഭിലാഷ്.ടി, ജി.എസ്.സി.പി.ഒ മാരായ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉള്ളത്.
മദ്യം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ ആക്രമണം,സ്റ്റേഷൻ റൗഡി റിമാന്റിലേക്ക്

