Kerala

സംസ്ഥാനത്തെ സ്കൂളുകളിൽ പരീക്ഷാക്കാലത്തിന് ഇന്ന് തുടക്കമാകും.

സംസ്ഥാനത്തെ സ്കൂളുകളിൽ പരീക്ഷാക്കാലത്തിന് ഇന്ന് തുടക്കമാകും. എസ്.എസ്.എൽ.സി, പ്ലസ് വൺ, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കാണ് ഇന്ന് തുടക്കമാകുന്നത്. സംസ്ഥാനത്തുടനീളമുള്ള 3,031 പരീക്ഷാ കേന്ദ്രങ്ങളിലായി 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.

എസ്.എസ്.എൽ.സി പരീക്ഷകൾ രാവിലെ 9:30-ന് ആരംഭിക്കും. ഉച്ചയ്ക്ക് ശേഷമാണ് പ്ലസ് വൺ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, പ്ലസ് ടു പരീക്ഷകൾ മറ്റന്നാളായിരിക്കും (മാർച്ച് 7) ആരംഭിക്കുക. മാർച്ച് 30-ന് എസ്.എസ്.എൽ.സി പരീക്ഷകളും, മാർച്ച് 28-ന് ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളും അവസാനിക്കുന്ന രീതിയിലാണ് ടൈം ടേബിൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.


പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ പരീക്ഷകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഗൾഫ് കേന്ദ്രങ്ങളിൽ ഈ ആഴ്ച പൊതുപരീക്ഷകൾ ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച നടക്കേണ്ട എസ്.എസ്.എൽ.സി പരീക്ഷയും, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ഹയർ സെക്കൻഡറി പരീക്ഷകളുമാണ് മാറ്റിവെച്ചത്. യുദ്ധം കാരണം പരീക്ഷ എഴുതാൻ കഴിയാത്ത ഈ വിദ്യാർത്ഥികൾക്കായി പിന്നീട് പ്രത്യേക പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ആശംസകളുമായി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രംഗത്തെത്തി.

You may also like

Kerala Thrissur

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. 2016 ജനുവരി മുതല്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഡിസംബര്‍ 12 മുതല്‍ ജീവനക്കാര്‍ പണിമുടക്കിലേക്കിറങ്ങുന്നത്. വയനാട്ടിലെ കല്‍പ്പറ്റയില്‍ ചേര്‍ന്ന ഗ്രാമീണ
Breaking Kerala

അബിഗേൽ സാറയെ കണ്ടെത്തി. ആരോഗ്യനില തൃപ്തികരം

കൊല്ലം ആശ്രാമം മൈദാനിയിൽ അശ്വതി ബാറിന് സമീപത്ത് നിന്നാണ് അബിഗേൽ സാറയെ കണ്ടെത്തിയത്. എസ്.ഐ ഷബ്‌നമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് ഉടൻ വെള്ളവും ഭക്ഷണവും നൽകി എ.ആർ
error: Content is protected !!