കൊടുങ്ങല്ലൂർ: സ്റ്റേഷൻ റൗഡിയും നിരവധി ക്രിമിനൽക്കേസിലെ കേസിലെ പ്രതിയുമായ എറിയാട് വില്ലേജ്, എറിയാട് ചന്ത ദേശത്ത്, പള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാഫി 30 വയസ്സ് എന്നയാളെയാണ് കാപ്പ ചുമത്തി മൂന്ന് മാസക്കാലത്തേക്ക് നാടുകടത്തിയത്.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് ഡി ഐ ജി നാരയണൻ ടി ഐ പി എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
മുഹമ്മദ് ഷാഫി കൊടുങ്ങല്ലൂര്‍, മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമ കേസും ഒരു അടി പിടി കേസും സ്ത്രീയെ വീട് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച ഒരു കേസും മദ്യപിച്ച് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിന് നാല് കേസുകളും അടക്കം പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജോയ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജോ എന്നിവർ പ്രധാന പങ്ക് വഹിച്ചു.
“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.
കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ കുറ്റവാളി മുഹമ്മദ് ഷാഫിയെ നാടുകടത്തി

