കൊടുങ്ങല്ലൂർ: തകൃതോണം മൂന്നാം ദിവസം കുട്ടികൾക്കും , മുതിർന്നവർക്കും ആവേശമായി എയർ ഷോ മൈതാനമുറ്റത്ത് അരങ്ങേറി . ഡ്രോണുകളും , അഞ്ചോളം ചെറു വിമാനങ്ങളും ഉയർന്നുപൊങ്ങുകയും സെയ്ഫ് ലാൻഡിംങ്ങ് നടത്തുകയും ചെയ്തു . കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ സ്പേസ് ലാബ് സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് കുട്ടികളും യുവജനങ്ങളും സ്വന്തമായി തയ്യാറാക്കിയ വിമാനങ്ങൾ ഉയർന്നുപൊങ്ങിയത് .യുവജനങ്ങളുടെ ഹരമായ കളക്ടർ ബ്രോ കായിക വകുപ്പ് സെക്രട്ടറി എൻ പ്രശാന്ത് ഐ എ എസ് എയർ ഷോ വീക്ഷിക്കുകയും , ഡ്രോണുകൾ തയ്യാറാക്കിയ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു . നടക്കാവ് മോഡലിൽ ബോയ്‌സ് സ്കൂളിനെ നവീകരിക്കുന്നതിനെ ക്കുറിച്ച് അദ്ദേഹം മന്ത്രിയുമായി ആശയവിനിമയം നടത്തി .വൈകുന്നേരം നടത്തിയ പൊതുസമ്മേളനത്തിൽ പ്രശസ്ത ഫിലിം ആർട്ടിസ്റ്റ് ആൻറണി പെപ്പെ മുഖ്യാതിഥിയായി .
വൈകിട്ട് കലാഭവൻ മണിയുടെ സഹോദരി പുത്രൻ കലാഭവൻ രഞ്ജിത്ത് , ചിലങ്ക ഷെരീഫ് ചേർന്ന് അവതരിപ്പിച്ച ഗാനമേളയെ തുടർന്ന് കരിന്തലക്കൂട്ടം നാട്ടറിവ് പഠനകേന്ദ്രം ഒരുക്കിയ നാടൻ പാട്ടുകളടങ്ങിയ കലാ വിരുന്നോടെ മൂന്നാം ദിനം പരിപാടികൾ അവസാനിച്ചു .
തിങ്കളാഴ്ച നാലാം ദിനം അഞ്ചു ജോസഫിന്റെ മ്യൂസിക്കൽ ഷോയാണ് പ്രധാന കലാവിരുന്ന് .
“തകൃതോണം: ഡ്രോൺ – വിമാന എയർ ഷോ കുട്ടികൾക്ക് ആവേശമായി”

