കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയറ്ററിന് മുൻവശം വെച്ച് കാറിൽ ഇരുന്നിരുന്ന മേത്തല അഞ്ചപ്പാലം സ്വദേശിനി വലിയപറമ്പിൽ വീട്ടിൽ നിമിഷ (50) എന്നവരുടെ കൈപിടിച്ചു തിരിച്ച് പരിക്കേൽപ്പിച്ച്, ഇവരുടെ കൈയിലുണ്ടായിരുന്ന ഭർത്താവിന്റെ 12,000 രൂപ വിലവരുന്ന സാംസങ് കമ്പനിയുടെ A05 മോഡൽ മൊബൈൽ ഫോൺ പിടിച്ച് വാങ്ങി കൊണ്ടുപോയ കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മേനോൻ ബസാർ സ്വദേശി തേക്കിൻവീട്ടിൽ വിഷ്ണു (29) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
വിഷ്ണു, കൊടുങ്ങല്ലൂർ, വലപ്പാട്, കാട്ടൂർ, നെടുപുഴ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും ഒരു വധശ്രമക്കേസിലും മൂന്ന് മോഷണക്കേസിലും മൂന്ന് അടിപിടിക്കേസിലും മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവൃത്തി ചെയ്ത കേസിലും അടക്കം ഒമ്പത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. അതുൽ മോഹനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

